Copyright © 2026 Citymapia.com. All Rights Reserved

1936-ൽ പുറത്തുവന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മലയാള ഭാവകാവ്യമാണ് രമണൻ .കർണ്ണം കുളിർപ്പിക്കുന്ന സംഗീത മാധുര്യവും രൂപപ്പൊലിമയും ഹൃദയം കവരുന്ന സാരള്യവും ചങ്ങമ്പുഴ കവിതകളുടെ മുഖമുദ്രയാണ്.മലയാളത്തിലെ ആദ്യത്തെ ആറന്യക നാടകീയ വിലാപ കാവ്യം എന്നാണ് 'രമണൻ' അറിയപ്പെടുന്നത്.കുടില് തൊട്ടു കൊട്ടാരം വരെ സാക്ഷരനിലും,നിരക്ഷരനിലും രമണന്റെ സ്വാധീനം ഉണ്ടായി. രമണൻ എന്ന നിർധനനായ ഇടയയുവാവിന്റെയും ചന്ദ്രിക എന്ന ധനികയുവതിയുടെയും പ്രണയം, അവസാനം വഞ്ചിതനാകുന്ന നായകന്റെ ആത്മഹത്യ എന്നിവയാണ് കാവ്യപ്രമേയം.ആര്ഭാടങ്ങളിൽ നിന്നകന്നു ലളിതമായൊരു ജീവിതത്തെ മധുരഗാനങ്ങൾ കൊണ്ട് നിറച്ചിരുന്ന ഒരു യുവാവുമായി ഉന്നത കുല ജാതിയിലെ കന്യക അനുരാഗത്തിലാകുന്നു.തന്റെ സാമുദായിക പരിഗണന മനസ്സിലാക്കി അവൻ അവളെ ആ സാഹസത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു.എന്നാൽ അവളത് സമ്മതിക്കുന്നില്ല.രമണന്റെ പ്രേമത്തെ അഭിനന്ദിക്കാൻ മദനനും,അവളുടെ പ്രേമത്തെ ബലപ്പെടുത്താൻ ഒരു തോഴിയുമുണ്ട്.എന്നാൽ നായികയുടെ പിതാവിന്റെ തീരുമാനം അനുസരിക്കേണ്ടി വരുമ്പോൾ രമണനെ ചന്ദ്രിക തന്റ്റെ ഹൃദയ കോവിലിൽനിന്നും യാതൊരു അല്ലലും കൂടാതെ കുടിയിറക്കുന്നു.ചന്ദ്രികയെ നഷ്ടപ്പെട്ട രമണൻ ആത്മഹത്യ ചെയ്യുന്നു.രമണന്റെ തണുത്തുറഞ്ഞ ശരീരം കണ്ട മദനൻ പറയുന്ന ഏതാനും വരികളിലൂടെ കവിത അവസാനിക്കുന്നു.'ഗ്രാമീണ വിലാപകാവ്യം'എന്നു കവി വിശേഷിപ്പിച്ച ഈ കാവ്യത്തിന്റെ രൂപകല്പനയ്ക്ക് ഇംഗ്ലിഷിലെ 'പാസ്‌റ്ററൽ എലിജി' മാതൃകയായിട്ടുണ്ട്. ഗ്രാമീണ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെ രംഗങ്ങൾ സൃഷ്ടിക്കുക,അതിൽ ഗ്രാമീണാനുരാഗകഥയുടെ പുളകം കൊള്ളിക്കുന്ന രംഗങ്ങൾ സന്നിവേശിപ്പിക്കുക,കഥാപാത്രങ്ങളെയും ഭാവങ്ങളെയും ക്ഷതങ്ങൾ പറ്റാതെ ആവിഷ്കരിക്കുക ഇതൊക്കെയാണ് രമണന്റെ പ്രത്യേകതകൾ. ഉറ്റസുഹൃത്തായിരുന്ന ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യ ചങ്ങമ്പുഴയിൽ ഉളവാക്കിയ തീവ്രവ്യഥയാണ് ദുഃഖപര്യവസായിയായ ഈ കൃതിയായി പരിണമിച്ചത്.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.