
യക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെ പ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമായ ശ്രീനിവാസന്‍. അവിചാരിതമാ യി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുെ ട ജീവ ിത ത്ത ിേ ലക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവി തത്തില്‍ രാഗിണിയുടെ സ്വത്വംതന്നെ ചോദ്യച്ചിഹ്ന മാവുന്നു. യാഥാര്‍ത്ഥ്യവും കാല്പനികതയും നിറഞ്ഞ നോവല്‍ വായനക്കാരനില്‍ ആകാംക്ഷ യുണര്‍ത്തുന്നു.1967-ൽ പ്രസിദ്ധീകൃതമായ മലയാറ്റൂർ രാമകൃഷ്ണന്റെ സൈക്കോളജിക്കൽ ത്രില്ലർ നോവലാണ് യക്ഷി.തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ യക്ഷി വിവർത്തനം ചെയ്യപ്പെട്ടു. പ്രസിദ്ധീകരിച്ച വർഷം തന്നെ യക്ഷി സിനിമയായി. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ സത്യൻ, ശാരദ എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ചു.1993-ൽ ഓഫ് ദ ഷെൽഫ് പരിപാടിയിൽ ബി.ബി.സി. വേൾഡ് സർവീസ്സിൽ 12 ഖണ്ഡങ്ങളായി യക്ഷി പ്രക്ഷേപണം ചെയ്യപ്പെട്ടു. നോവലിന് മലയാറ്റൂർ ആദ്യം നിശ്ചയിച്ച ടൈറ്റിൽ മുഖം എന്നായിരുന്നു. പിന്നീട് കവിയും സുഹൃത്തുമായ വയലാർ രാമവർമ്മയുടെ നിർദ്ദേശപ്രകാരമാണ് യക്ഷി എന്ന ടൈറ്റിൽ സ്വീകരിച്ചത്.യക്ഷികളെപ്പറ്റി പഠനം നടത്തുകയാണ് കോളേജു ലക്ചററായ ശ്രീനിവാസൻ. ലാബിലെ ഒരു പരീക്ഷണത്തിനിടെ അയാൾക്ക് സാരമായി പരിക്കേൽക്കുന്നു. മുഖം കരിഞ്ഞ് വിരൂപനായിത്തീരുന്ന അയാളെ എല്ലാവരും വെറുക്കുന്നു. ഈ ഘട്ടത്തിലാണ് അയാൾ രാഗിണിയെ കാണുന്നത്. അതിസുന്ദരിയായ അവൾ വളരെ പെട്ടെന്നുതന്നെ ശ്രീനിവാസനുമായി അടുക്കുന്നു. അവളോടടുക്കുന്തോറും അയാളുടെ മനസ്സിൽ ഒരു സംശയം ഉടലെടുത്തുകൊണ്ടിരുന്നു - ഇവൾ മനുഷ്യസ്ത്രീ തന്നെയോ? ഈ "വെറും" സംശയങ്ങൾ വായനക്കാരനെ സൈക്കഡലിക് വിഭ്രാന്തിയിലേക്കും അനുഭൂതികളിലേക്കും നയിക്കുന്നു. കഥാന്ത്യത്തിൽ മാത്രമാണ് രാഗിണിയെപ്പറ്റി നോവലിസ്റ്റ് പൂർണ്ണമായും വ്യക്തമാക്കുന്നത്.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.